Monday, April 25, 2016
ഒരമ്മയുടെ സ്നേഹം ഇങ്ങനയോ....
പൊയ്പോയ കാലങ്ങൾ ഓർത്ത്
അമ്മയുടെ നെഞ്ചിലൊരു തേങ്ങലൂതിർന്നു
മറയായി നാലു ചുവരും താങ്ങായി ഒരു കട്ടിലും.
ഇന്നിതാ, ഈ നാലു ചുവരുകൾക്കുള്ളിൽ
കാലന്റെ മണിയൊച്ച കേൾക്കേ
നിങ്ങളെ ഒരു നോക്കു കാണുവാൻ ത്വരപെട്ടു
ഞാൻ ശയിക്കുന്നു.
എങ്കിലുമെന്റെ ആശ്വാസം അന്നും ഇന്നും
നിങ്ങളിലായിരുന്നുവല്ലോ.
കുഞ്ഞേ, നിനക്കറിയാമോ?
ഏകലവ്യൻ ഗുരുദക്ഷിണയായി കൈവിരൽ മുറിച്ചു നല്കി
എന്നാൽ നിങ്ങളോ ?
എന്റെ മുറിഞ്ഞുപോയ ഈ വിരലുകളോട് ചേർത്ത്
നിങ്ങളുടെ കൈവിരൽ
ഒരു താങ്ങായി നിർത്തിയിരുന്നുവെങ്കിൽ....
പിതൃ പുത്ര ധർമ്മങ്ങളറിയാതെ
മുന്ജന്മപാപമോ, പുണ്യമോ ഇന്നീ
ജന്മത്തിൽ തായ്വഴികളായ് പിറക്കുന്നു.
നിങ്ങൾക്ക് ഭാരമായ എന്നെ കൊണ്ടുപോകുവാൻ
കാലനും മടിക്കുമെന്നറിയാമെങ്കിലും
കൃത്യ നിർവ്വഹണത്തിനായെങ്കിലും
ആ കാക്കിധാരി വരാതിരിക്കില്ല .
അവന്റെ കലൊച്ച ഞാൻ കേൾക്കുന്നു.
എങ്കിലും എന്റെ കണ്ണുകൾ
വീണ്ടും..വീണ്ടും നിങ്ങളെ തിരയുന്നു.
പരിഭവമേതുമില്ല
ഞാനിതാ മടങ്ങുന്നു....
നിങ്ങളെന്റെ മനസ്സിലുണ്ടല്ലോ....
.............ജിജി സെബാസ്റ്റ്യൻ. കല്ലുകളം.
COPYRIGHT RESERVED TO JIJI SIBY SEBASTIAN
അമ്മയുടെ നെഞ്ചിലൊരു തേങ്ങലൂതിർന്നു
മറയായി നാലു ചുവരും താങ്ങായി ഒരു കട്ടിലും.
ഇന്നിതാ, ഈ നാലു ചുവരുകൾക്കുള്ളിൽ
കാലന്റെ മണിയൊച്ച കേൾക്കേ
നിങ്ങളെ ഒരു നോക്കു കാണുവാൻ ത്വരപെട്ടു
ഞാൻ ശയിക്കുന്നു.
എങ്കിലുമെന്റെ ആശ്വാസം അന്നും ഇന്നും
നിങ്ങളിലായിരുന്നുവല്ലോ.
കുഞ്ഞേ, നിനക്കറിയാമോ?
ഏകലവ്യൻ ഗുരുദക്ഷിണയായി കൈവിരൽ മുറിച്ചു നല്കി
എന്നാൽ നിങ്ങളോ ?
എന്റെ മുറിഞ്ഞുപോയ ഈ വിരലുകളോട് ചേർത്ത്
നിങ്ങളുടെ കൈവിരൽ
ഒരു താങ്ങായി നിർത്തിയിരുന്നുവെങ്കിൽ....
പിതൃ പുത്ര ധർമ്മങ്ങളറിയാതെ
മുന്ജന്മപാപമോ, പുണ്യമോ ഇന്നീ
ജന്മത്തിൽ തായ്വഴികളായ് പിറക്കുന്നു.
നിങ്ങൾക്ക് ഭാരമായ എന്നെ കൊണ്ടുപോകുവാൻ
കാലനും മടിക്കുമെന്നറിയാമെങ്കിലും
കൃത്യ നിർവ്വഹണത്തിനായെങ്കിലും
ആ കാക്കിധാരി വരാതിരിക്കില്ല .
അവന്റെ കലൊച്ച ഞാൻ കേൾക്കുന്നു.
എങ്കിലും എന്റെ കണ്ണുകൾ
വീണ്ടും..വീണ്ടും നിങ്ങളെ തിരയുന്നു.
പരിഭവമേതുമില്ല
ഞാനിതാ മടങ്ങുന്നു....
നിങ്ങളെന്റെ മനസ്സിലുണ്ടല്ലോ....
.............ജിജി സെബാസ്റ്റ്യൻ. കല്ലുകളം.
COPYRIGHT RESERVED TO JIJI SIBY SEBASTIAN
edit